29.1.07
രാത്രിഞ്ചരന്മാര്‍
ദേശീയപാതയിലൂടെ പോകുന്ന ലോറിക്കാരുടെ സദാചാരപരിശോധനനടത്തലായിരുന്നു രാത്രികാലങ്ങളില്‍ അവരുടെജോലി.
പാതിരായ്ക്കുശേഷം അവര്‍ വിജനമായ അങ്ങാടിയിലെ ബസ്‌സ്റ്റോപ്പിന് പുറകില്‍ ഒത്ത്‌കൂടും ഒരാള്‍സ്ത്രീവേഷം ധരിച്ച് ലോറിക്ക് കൈകാണിക്കും ഏതെങ്കിലും ലോറിനിര്‍ത്തിയാല്‍ ഒളിഞ്ഞിരിക്കുന്ന മറ്റുള്ളവര്‍ ലോറിക്ക് നേരെ തുരുതുരാകല്ലെറിയും.
ലോറിക്കാര്‍ പ്രത്യാക്രമണത്തിനൊരുങ്ങിയാല്‍ എല്ലാവരും നാലുപാടും ഓടും.ഒടുക്കം എല്ലാവരും പള്ളിമുറ്റത്ത്ചെന്നെത്തും.
അന്നും പാതിരായ്ക്ക് അവര്‍ ഒത്തുകൂടി മാനു സാരിയുടുത്ത് മുഖം മറച്ച് ഒരുലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലേക്ക് കൈ കാണിച്ചു.
ലോറിമുന്നില്‍തന്നെനിര്‍ത്തി.
ഉടനെ കല്ലുമഴയെന്നോണം ലോറിക്ക് നേരെ കല്ലുകള്‍പാഞ്ഞുവന്നു.അതിലൊന്ന് ലോറിയുടെഗ്ലാസ് തകര്‍ത്ത് ഡ്രൈവരുടെനെറ്റിയില്‍ പതിച്ചു. ഡ്രൈവര്‍ ജാക്കിലിവറുമായിചാടിയിറങ്ങി.
എല്ലാവരും ഓടി പക്ഷെ ഓട്ടത്തിനിടക്ക് മാനുവിന്റെ സാരി ബസ്സ് സ്റ്റോപ്പിനടുത്ത ചീനിമരത്തിന്റെ കൊമ്പില്‍കൊളുത്തി മാനുപുറകോട്ട് മലര്‍ന്നുവീണു.
തിരിഞ്ഞുനോക്കുമ്പോള്‍പുറകില്‍ ജാക്കിലിവറുമായി ഡ്രൈവര്‍ ഓടിവരുന്നു.
കുടുങ്ങിയസാരി ഒരുവിധം ഊരി എറിഞ്ഞവന്‍ എണീറ്റോടി.ഓട്ടത്തിനിടയിലാണ് അവനാസത്യം മനസ്സിലായത്.
സാരിക്കൊപ്പം താനുടുത്തിരുന്ന മുണ്ടും ഊരീറിയപ്പെട്ടിരിക്കുന്നു.
അര്‍ദ്ധനഗ്നനായതും ഡ്രൈവര്‍ അടുത്തെത്താനായതും അവന്റെ ഓട്ടത്തിന്റെ ദിശതെറ്റിച്ചു.ഓടിയത് അടക്ക കച്ചവടക്കാരനായ ഹൈദര്‍സ് കാക്ക ഉണക്കാനിട്ട അടക്കയിലൂടെ!
വീല്‍ഷ്യുചവിട്ടിയപോലെ അടക്കയില്‍ ചവിട്ടിയ മാനു നിരങ്ങി മൂക്ക് കുത്തിവീണു.
പുറകെ വന്നഡ്രൈവറും അടക്കയില്‍ചവിട്ടി നിരങ്ങി അവിടത്തന്നെ വീണു.
ഡ്രൈവറുടെ ഒരുകൈ മാനുവിന്റെ ഷര്‍ട്ടില്‍തട്ടി അയാളതില്‍ പിടിയിട്ടു.
കുതറി എണീറ്റ മാനു ജീവനും കൊണ്ടോടി.
പക്ഷെ ഷര്‍ട്ട് ഡ്രൈവറുടെകയ്യില്‍തന്നെയായി.
നഗ്നനായിട്ടും മാനു ഇടം വലം നോക്കാതെ ഓടി ഏതോ വീട്ടുമുറ്റത്ത് കൂടെ.പുറകില്‍ നിന്നും ആരോ "കള്ളന്‍...കള്ളന്‍..." എന്ന് വിളിച്ചുപറയുന്നത് കൂടികേട്ടതോടെ ഓട്ടത്തിന്റെ വേഗത വീണ്ടും കൂടി.
കല്ലെറിഞ്ഞോടിയബാക്കിയുള്ളവര്‍ പതിവുപൊലെ പള്ളിമുറ്റത്ത് എത്തിച്ചേര്‍ന്നു.മാനുവിനെമാത്രം കാണുന്നില്ല.അവന്‍ നേരെ വീട്ടില്‍പോയിരിക്കുമെന്ന് എല്ലാവരും കരുതിനില്‍ക്കെ ആളുകള്‍ ടോര്‍ച്ചടിച്ച് നാലുപാടും ഓടുന്നതവര്‍ കണ്ടു.
"എന്താ?" ടോര്‍ച്ചുമായി വന്ന മൊയ്തീന്‍ കാക്കയോടവര്‍ ചോദിച്ചു.
"കള്ളന്‍!...അടിവസ്ത്രം മാത്രംധരിച്ച് എണ്ണതേച്ച ഒരുത്തന്‍ അബു ഹാജിയുടെ മുറ്റത്ത് കൂടെ ഓടി..."അതും പറഞ്ഞുകൊണ്ട് അയാള്‍ടോര്‍ച്ചും തെളിച്ചുകൊണ്ട് ഓടി അയാള്‍ കള്ളനെ വിടാനുള്ളഭാവമില്ല.
"നമ്മളൊക്കെ ഇവിടെ യുള്ളപ്പോള്‍ ഈസമയത്ത് ഇവിടെ കള്ളനോ?എന്നാലവനെ പിടിച്ചിട്ട് തന്നെ കാര്യം."എല്ലാവരും കള്ളനെപിടിക്കാനിറങ്ങി.
ആരോവിളിച്ചുപറഞ്ഞു."അവന്‍ പാടത്തേക്കാ ഓടിയത്."
എല്ലാവരും പാടത്തേക്കോടി.അരിച്ചുപെറുക്കി. ആരേയും കണ്ടെത്തിയില്ല.
"വെറുതെ ഓരോരുത്തരുടെ തോന്നലാണ്.പട്ടി ഓടിയാലും പറയും കള്ളനാണെന്ന്".എന്നും പറഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി.
ഓടിത്തളര്‍ന്ന മാനു ആരും കാണാതെ ഒരുവിധം പള്ളിമുറ്റത്തെത്തി.ആരുമില്ല എല്ലാവരും പോയിരിക്കുന്നു.അവന്‍പള്ളിയിലെ മൂത്രപ്പുരയുടെ പടിയിലിരുന്നു. ക്ഷീണംകാരണം ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ പള്ളീയിലെത്തിയവര്‍ ആകാഴ്ചകണ്ട് ഞെട്ടി.പള്ളിമൂത്രപ്പുരയുടെപടിയില്‍ ഒരുത്തന്‍ നഗ്നനായി ഉറങ്ങുന്നു!.
കൂടിനിന്നവരില്‍ നിന്നും പ്രായം കൂടിയ ഒരാള്‍പര്‍ഞ്ഞു "ഇത് നമ്മളുടെ ഹയ്‌ദറിന്റെ മകനല്ലെ?രാത്രീല് പള്ളീല്‍ കെടന്നൊറങ്ങര്‌ത്‌ന്ന്എത്രപറഞ്ഞാലും ഇവര്‌കേള്‍ക്കൂലാ! ജിന്ന് ചെയ്തപണിയാ മുമ്പും ഇത്‌പോലെ പലരേം മൂത്രപ്പുരേലും പള്ളിക്കാട്ടിലും ഒക്കെ കൊണ്ട് പോയിട്ടിട്ടുണ്ട്."
മാനു കണ്ണ് തുറന്നുനോക്കുമ്പോള്‍ തന്നെ ആരൊക്കെയോപിടിച്ചുകൊണ്ടുപോകുന്നു. എന്തെങ്കിലും പറയാന്‍ കഴിയും മുമ്പ് അവനെ രായീന്‍ മുസ്ലിയാരുടെ ഭ്രാന്ത് ചികിത്സാകേന്ത്രത്തിലെ സെല്ലില്‍ അടച്ചിരുന്നു.
പാതിരായ്ക്കുശേഷം അവര്‍ വിജനമായ അങ്ങാടിയിലെ ബസ്‌സ്റ്റോപ്പിന് പുറകില്‍ ഒത്ത്‌കൂടും ഒരാള്‍സ്ത്രീവേഷം ധരിച്ച് ലോറിക്ക് കൈകാണിക്കും ഏതെങ്കിലും ലോറിനിര്‍ത്തിയാല്‍ ഒളിഞ്ഞിരിക്കുന്ന മറ്റുള്ളവര്‍ ലോറിക്ക് നേരെ തുരുതുരാകല്ലെറിയും.
ലോറിക്കാര്‍ പ്രത്യാക്രമണത്തിനൊരുങ്ങിയാല്‍ എല്ലാവരും നാലുപാടും ഓടും.ഒടുക്കം എല്ലാവരും പള്ളിമുറ്റത്ത്ചെന്നെത്തും.
അന്നും പാതിരായ്ക്ക് അവര്‍ ഒത്തുകൂടി മാനു സാരിയുടുത്ത് മുഖം മറച്ച് ഒരുലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലേക്ക് കൈ കാണിച്ചു.
ലോറിമുന്നില്‍തന്നെനിര്‍ത്തി.
ഉടനെ കല്ലുമഴയെന്നോണം ലോറിക്ക് നേരെ കല്ലുകള്‍പാഞ്ഞുവന്നു.അതിലൊന്ന് ലോറിയുടെഗ്ലാസ് തകര്‍ത്ത് ഡ്രൈവരുടെനെറ്റിയില്‍ പതിച്ചു. ഡ്രൈവര്‍ ജാക്കിലിവറുമായിചാടിയിറങ്ങി.
എല്ലാവരും ഓടി പക്ഷെ ഓട്ടത്തിനിടക്ക് മാനുവിന്റെ സാരി ബസ്സ് സ്റ്റോപ്പിനടുത്ത ചീനിമരത്തിന്റെ കൊമ്പില്‍കൊളുത്തി മാനുപുറകോട്ട് മലര്‍ന്നുവീണു.
തിരിഞ്ഞുനോക്കുമ്പോള്‍പുറകില്‍ ജാക്കിലിവറുമായി ഡ്രൈവര്‍ ഓടിവരുന്നു.
കുടുങ്ങിയസാരി ഒരുവിധം ഊരി എറിഞ്ഞവന്‍ എണീറ്റോടി.ഓട്ടത്തിനിടയിലാണ് അവനാസത്യം മനസ്സിലായത്.
സാരിക്കൊപ്പം താനുടുത്തിരുന്ന മുണ്ടും ഊരീറിയപ്പെട്ടിരിക്കുന്നു.
അര്‍ദ്ധനഗ്നനായതും ഡ്രൈവര്‍ അടുത്തെത്താനായതും അവന്റെ ഓട്ടത്തിന്റെ ദിശതെറ്റിച്ചു.ഓടിയത് അടക്ക കച്ചവടക്കാരനായ ഹൈദര്‍സ് കാക്ക ഉണക്കാനിട്ട അടക്കയിലൂടെ!
വീല്‍ഷ്യുചവിട്ടിയപോലെ അടക്കയില്‍ ചവിട്ടിയ മാനു നിരങ്ങി മൂക്ക് കുത്തിവീണു.
പുറകെ വന്നഡ്രൈവറും അടക്കയില്‍ചവിട്ടി നിരങ്ങി അവിടത്തന്നെ വീണു.
ഡ്രൈവറുടെ ഒരുകൈ മാനുവിന്റെ ഷര്‍ട്ടില്‍തട്ടി അയാളതില്‍ പിടിയിട്ടു.
കുതറി എണീറ്റ മാനു ജീവനും കൊണ്ടോടി.
പക്ഷെ ഷര്‍ട്ട് ഡ്രൈവറുടെകയ്യില്‍തന്നെയായി.
നഗ്നനായിട്ടും മാനു ഇടം വലം നോക്കാതെ ഓടി ഏതോ വീട്ടുമുറ്റത്ത് കൂടെ.പുറകില്‍ നിന്നും ആരോ "കള്ളന്‍...കള്ളന്‍..." എന്ന് വിളിച്ചുപറയുന്നത് കൂടികേട്ടതോടെ ഓട്ടത്തിന്റെ വേഗത വീണ്ടും കൂടി.
കല്ലെറിഞ്ഞോടിയബാക്കിയുള്ളവര്‍ പതിവുപൊലെ പള്ളിമുറ്റത്ത് എത്തിച്ചേര്‍ന്നു.മാനുവിനെമാത്രം കാണുന്നില്ല.അവന്‍ നേരെ വീട്ടില്‍പോയിരിക്കുമെന്ന് എല്ലാവരും കരുതിനില്‍ക്കെ ആളുകള്‍ ടോര്‍ച്ചടിച്ച് നാലുപാടും ഓടുന്നതവര്‍ കണ്ടു.
"എന്താ?" ടോര്‍ച്ചുമായി വന്ന മൊയ്തീന്‍ കാക്കയോടവര്‍ ചോദിച്ചു.
"കള്ളന്‍!...അടിവസ്ത്രം മാത്രംധരിച്ച് എണ്ണതേച്ച ഒരുത്തന്‍ അബു ഹാജിയുടെ മുറ്റത്ത് കൂടെ ഓടി..."അതും പറഞ്ഞുകൊണ്ട് അയാള്‍ടോര്‍ച്ചും തെളിച്ചുകൊണ്ട് ഓടി അയാള്‍ കള്ളനെ വിടാനുള്ളഭാവമില്ല.
"നമ്മളൊക്കെ ഇവിടെ യുള്ളപ്പോള്‍ ഈസമയത്ത് ഇവിടെ കള്ളനോ?എന്നാലവനെ പിടിച്ചിട്ട് തന്നെ കാര്യം."എല്ലാവരും കള്ളനെപിടിക്കാനിറങ്ങി.
ആരോവിളിച്ചുപറഞ്ഞു."അവന്‍ പാടത്തേക്കാ ഓടിയത്."
എല്ലാവരും പാടത്തേക്കോടി.അരിച്ചുപെറുക്കി. ആരേയും കണ്ടെത്തിയില്ല.
"വെറുതെ ഓരോരുത്തരുടെ തോന്നലാണ്.പട്ടി ഓടിയാലും പറയും കള്ളനാണെന്ന്".എന്നും പറഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി.
ഓടിത്തളര്‍ന്ന മാനു ആരും കാണാതെ ഒരുവിധം പള്ളിമുറ്റത്തെത്തി.ആരുമില്ല എല്ലാവരും പോയിരിക്കുന്നു.അവന്‍പള്ളിയിലെ മൂത്രപ്പുരയുടെ പടിയിലിരുന്നു. ക്ഷീണംകാരണം ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ പള്ളീയിലെത്തിയവര്‍ ആകാഴ്ചകണ്ട് ഞെട്ടി.പള്ളിമൂത്രപ്പുരയുടെപടിയില്‍ ഒരുത്തന്‍ നഗ്നനായി ഉറങ്ങുന്നു!.
കൂടിനിന്നവരില്‍ നിന്നും പ്രായം കൂടിയ ഒരാള്‍പര്‍ഞ്ഞു "ഇത് നമ്മളുടെ ഹയ്‌ദറിന്റെ മകനല്ലെ?രാത്രീല് പള്ളീല്‍ കെടന്നൊറങ്ങര്‌ത്‌ന്ന്എത്രപറഞ്ഞാലും ഇവര്‌കേള്‍ക്കൂലാ! ജിന്ന് ചെയ്തപണിയാ മുമ്പും ഇത്‌പോലെ പലരേം മൂത്രപ്പുരേലും പള്ളിക്കാട്ടിലും ഒക്കെ കൊണ്ട് പോയിട്ടിട്ടുണ്ട്."
മാനു കണ്ണ് തുറന്നുനോക്കുമ്പോള്‍ തന്നെ ആരൊക്കെയോപിടിച്ചുകൊണ്ടുപോകുന്നു. എന്തെങ്കിലും പറയാന്‍ കഴിയും മുമ്പ് അവനെ രായീന്‍ മുസ്ലിയാരുടെ ഭ്രാന്ത് ചികിത്സാകേന്ത്രത്തിലെ സെല്ലില്‍ അടച്ചിരുന്നു.
മുറുക്കാന്‍
എപ്പോഴും മുറുക്കാന്‍ ചവക്കുന്ന ഇക്കാക്ക് മുറുക്കാന്‍ കടയുണ്ടെങ്കിലും ആഘോഷവേളകളില്‍ പടക്കകച്ചവടമാണ് പ്രധാന ബിസിനസ്സ് ലൈസന്‍സ് ഒന്നുമില്ലാതായിരുന്നു കച്ചവടം.
ഒരുപെരുന്നാള്‍തലേന്ന് കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാലും വായനിറയെ മുറുക്കാനിട്ട് ചവക്കുന്നസ്ഥിരം പരിപാടിക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാളില്‍നിന്നൊരു മറുപടികിട്ടണമെങ്കില്‍ വായിലെ മുറുക്കാന്‍ ദീര്‍ഗ്ഗദൂര മിസൈല്‍ പൊലെ പുറത്തേക്ക് പായിക്കുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നു.
കച്ചവടത്തിരക്കിനിടയില്‍പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് കുതിച്ചുവന്ന് നിന്നത്.
ഭരണം മറുപക്ഷത്തിന്റെ കയ്യിലായതിനാല്‍ ഇക്കാക്ക് പഴയ ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് കരുതിവെച്ചടാര്‍പ്പായ കൊണ്ട് പെട്ടെന്ന് പടക്കങ്ങള്‍ മൂടി ഒന്നും അറിയാത്തപൊലെ നിന്നു.
ജീപ്പ്പില്‍ നിന്നും ചാടി ഇറങ്ങിയ എസ്.ഐ കടയ്ക്കുമുമ്പില്‍ മൂടിയിട്ടിരിക്കുന്ന ടാര്‍പ്പായ ചൂണ്ടി ചോദിച്ചു.
‘എന്താടോ ഇതിനടിയില്?‘
‘അത് കൊറച്ച് അടക്കേണ് ഒണക്കാന്‌ട്ടതാണ്...‘ ഇക്കഭാവഭേതമൊന്നും കൂടാതെ പറഞ്ഞു.
‘ഒണക്കാനിട്ടതിന്റെ മേലെ എന്തിനാടാര്‍പ്പായ ഇടുന്നത്?‘ ഒന്ന് കാണണമല്ലോ.എസ്. ഐ. പരുക്കന്‍ സ്വരത്തില്‍ പ്രതികരിച്ചു.
‘ഏയ് അത് തുറന്നുനോക്കരുത്‘. ഇക്ക എസ്.ഐ.ക്ക് മുന്നിലേക്ക് കയറിനിന്നു.
എസ്.ഐ.മുഖത്തെ കൂളിംഗ് ഗ്ലാസ് ഊരി ഇക്കയെ മൊത്തം ഒന്ന് നോക്കി.
മുട്ടിനുമുകളില്‍ മടക്കിക്കുത്തിയ പച്ച കള്ളിമുണ്ടും വെറ്റിലക്കറയുള്ള ഇളം പച്ചക്കുപ്പായവും വേഷം. വായില്‍ നിറച്ചിട്ട് വെറ്റില ചവക്കുന്നു.ഒരു എസ്. ഐ. മുന്നില്‍നില്‍ക്കുന്ന യാതൊരു ബഹുമാനവുമില്ല. പെട്ടെന്നാണ് എസ്.ഐ. ക്ക് ആകാര്യം ഓര്‍മ്മ വന്നത്. കഴിഞ്ഞ ആഴ്ച പോലീസിന് നേരെ കല്ലെറിഞ്ഞ ആ പ്രകടനക്കാരില്‍ ഇയാളെപ്പോലെ ഒരാള്‍ ഉണ്ടായിരുന്നു.
കോപത്തോടെ എസ്. ഐ ആക്രോശിച്ചു.
‘ഇത് തൊറന്ന് നോ ക്കിയാല്‍ താനെന്തോചെയ്യും?‘.
ഇക്കയുടെ മാറില്‍ പിടിച്ചുകൊണ്ടുള്ള ആചോദ്യംകേട്ട് കുപിതനായ ഇക്ക യുടെ മരുപടി തെറി യായി പുറത്ത് വന്നു.
‘പോടാ നായിന്റെമോനെ!... ‘
എസ്.ഐ.യുടെ കോപം വലതു കയ്യിലേക്ക് വ്യാപിച്ചു. അത്ശക്തിയോടെ മടങ്ങിനിവര്‍ന്നവസാനിച്ചത് ഇക്കയുടെ കരണത്ത്!.
ഒരു പല്ല് സഹിതം ഇക്കയുടെ വായിലെ മുറുക്കാന്‍ മൊത്തം ഒരു പീരങ്കിയില്‍ നിന്നെന്നപോലെ എസ്.ഐ.യുടെ മുഖത്ത്!.
ഒരുപെരുന്നാള്‍തലേന്ന് കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാലും വായനിറയെ മുറുക്കാനിട്ട് ചവക്കുന്നസ്ഥിരം പരിപാടിക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാളില്‍നിന്നൊരു മറുപടികിട്ടണമെങ്കില്‍ വായിലെ മുറുക്കാന്‍ ദീര്‍ഗ്ഗദൂര മിസൈല്‍ പൊലെ പുറത്തേക്ക് പായിക്കുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നു.
കച്ചവടത്തിരക്കിനിടയില്‍പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് കുതിച്ചുവന്ന് നിന്നത്.
ഭരണം മറുപക്ഷത്തിന്റെ കയ്യിലായതിനാല്‍ ഇക്കാക്ക് പഴയ ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് കരുതിവെച്ചടാര്‍പ്പായ കൊണ്ട് പെട്ടെന്ന് പടക്കങ്ങള്‍ മൂടി ഒന്നും അറിയാത്തപൊലെ നിന്നു.
ജീപ്പ്പില്‍ നിന്നും ചാടി ഇറങ്ങിയ എസ്.ഐ കടയ്ക്കുമുമ്പില്‍ മൂടിയിട്ടിരിക്കുന്ന ടാര്‍പ്പായ ചൂണ്ടി ചോദിച്ചു.
‘എന്താടോ ഇതിനടിയില്?‘
‘അത് കൊറച്ച് അടക്കേണ് ഒണക്കാന്‌ട്ടതാണ്...‘ ഇക്കഭാവഭേതമൊന്നും കൂടാതെ പറഞ്ഞു.
‘ഒണക്കാനിട്ടതിന്റെ മേലെ എന്തിനാടാര്‍പ്പായ ഇടുന്നത്?‘ ഒന്ന് കാണണമല്ലോ.എസ്. ഐ. പരുക്കന്‍ സ്വരത്തില്‍ പ്രതികരിച്ചു.
‘ഏയ് അത് തുറന്നുനോക്കരുത്‘. ഇക്ക എസ്.ഐ.ക്ക് മുന്നിലേക്ക് കയറിനിന്നു.
എസ്.ഐ.മുഖത്തെ കൂളിംഗ് ഗ്ലാസ് ഊരി ഇക്കയെ മൊത്തം ഒന്ന് നോക്കി.
മുട്ടിനുമുകളില്‍ മടക്കിക്കുത്തിയ പച്ച കള്ളിമുണ്ടും വെറ്റിലക്കറയുള്ള ഇളം പച്ചക്കുപ്പായവും വേഷം. വായില്‍ നിറച്ചിട്ട് വെറ്റില ചവക്കുന്നു.ഒരു എസ്. ഐ. മുന്നില്‍നില്‍ക്കുന്ന യാതൊരു ബഹുമാനവുമില്ല. പെട്ടെന്നാണ് എസ്.ഐ. ക്ക് ആകാര്യം ഓര്‍മ്മ വന്നത്. കഴിഞ്ഞ ആഴ്ച പോലീസിന് നേരെ കല്ലെറിഞ്ഞ ആ പ്രകടനക്കാരില്‍ ഇയാളെപ്പോലെ ഒരാള്‍ ഉണ്ടായിരുന്നു.
കോപത്തോടെ എസ്. ഐ ആക്രോശിച്ചു.
‘ഇത് തൊറന്ന് നോ ക്കിയാല്‍ താനെന്തോചെയ്യും?‘.
ഇക്കയുടെ മാറില്‍ പിടിച്ചുകൊണ്ടുള്ള ആചോദ്യംകേട്ട് കുപിതനായ ഇക്ക യുടെ മരുപടി തെറി യായി പുറത്ത് വന്നു.
‘പോടാ നായിന്റെമോനെ!... ‘
എസ്.ഐ.യുടെ കോപം വലതു കയ്യിലേക്ക് വ്യാപിച്ചു. അത്ശക്തിയോടെ മടങ്ങിനിവര്‍ന്നവസാനിച്ചത് ഇക്കയുടെ കരണത്ത്!.
ഒരു പല്ല് സഹിതം ഇക്കയുടെ വായിലെ മുറുക്കാന്‍ മൊത്തം ഒരു പീരങ്കിയില്‍ നിന്നെന്നപോലെ എസ്.ഐ.യുടെ മുഖത്ത്!.
തിരോധാനം
സ്കൂളിന്റെ പടികണ്ടിട്ടില്ലെങ്കിലും ഹംസയെകണ്ടാല്‍കോളേജ് കുമാരനാണെന്നേതോന്നൂ. ഇറുകിയജീന്‍സും മുറികയ്യന്‍ ടീഷര്‍ട്ടുംധരിച്ച് ബസ്‌റ്റോപ്പിലെല്ലാം അവനൊരുനിത്യകാഴ്ചയാണ്
ഞങ്ങള്‍കൂട്ടുകാര്‍ക്കെല്ലാം അവനൊരുചര്‍ച്ചാവിഷയവുമായിരുന്നു. എന്നാല്‍ ആരെങ്കിലും കളിയാക്കുന്നതോ പരിഹസിക്കുന്നതോ ഒന്നും അവനൊരുപ്രശ്നമായികരുതാറേ ഇല്ല. ഉദ്ധേശിക്കുന്നകാര്യങ്ങള്‍ പരിണതഫലങ്ങളൊന്നും ആലോചിക്കാതെ എടുത്തുചാടിനടപ്പിലാക്കലവന്റെ ഒരുശീലമായിരുന്നു.
ഞങ്ങളുടെകൂട്ടത്തിലെസാഹിത്യകാരനും കലാകാരനുമായ ഉമ്മറിനൊട് അന്നൊരിക്കല്‍ അവനൊരുകാര്യം ആവശ്യപ്പെട്ടു. സംഗതിമറ്റൊന്നുമല്ല അവന്റെ അയല്‍ വാസിനിയും കോളേജ് വിദ്ധ്യാര്‍ത്ഥിനിയുമായ ഒരു സര്‍പ്പസുന്ദരിക്ക് പ്രേമലെഖനമെഴുതിക്കൊടുക്കലായിരുന്നുകാര്യം.
ഉമ്മര്‍ ആകാര്യം വളരെഭംഗിയായിനിര്‍വഹിക്കുകയും ചെയ്തു. കോളേജ് കുമാരിക്കായതിനാല്‍ വളരെ സാഹിത്യപൂര്‍ണ്ണമായിരുന്നുരചന. എന്തായാലും ആകത്ത് അവള്‍ക്കുകയ്മാറാന്‍ ഹംസ ഒരുപാട് ശ്രമിച്ചു. പക്ഷെ അവളുടെ അടുത്തെത്തിയാലവന്റെമുട്ടുകാലുകള്‍ബെല്ലടിക്കുന്നു. അവസാനമവന്‍ രണ്ടുംകല്‍പ്പിച്ച് കത്ത് പോസ്റ്റ് ചെയ്തു.
അയച്ചതിന്റെ മൂന്നാംദിവസം സര്‍പ്പസുന്ദരി എന്ന എന്റെവര്‍ണ്ണന യാഥാര്‍ത്ഥ്യമാക്കുംവിധം തീപ്പൊരിപറക്കുന്നകണ്ണുകളൊടെ ഇടിവാള്‍ പോലെ അവള്‍ ഹംസയുടെ വീട്ടിലേക്ക് കുതിച്ചുവന്നു.
ഒറ്റമുണ്ടുംതോളിലൊരു തോര്‍ത്തുമിട്ട് തികഞ്ഞ ഒരുകര്‍ഷകന്റെ വേഷത്തില്‍നില്‍ക്കുകയായിരുന്ന ഹംസ ആകാഴ്ചകണ്ടു ഞെട്ടി. തന്റെമുന്നിലെ ചെടിച്ചട്ടിയിലെ ഒരു റോസാപൂവ് പറിച്ചവള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ച അവനുപക്ഷെ അവളുടെഭാവംകണ്ടപ്പോള്‍ തളര്‍വാദം പിടിച്ചപോലെയായി.
"എടാ ഹംസെ ജ്ജ്'ന്‍'ക്ക് കത്തയച്ചോ? അനക്ക് ഞാന്‍ശരിയാക്കിത്തരാം ന്റെബാപ്പങ്ങട്ട് വരട്ടെ കൊറെദിവസായി അനക്ക് സൂക്കെട് തുടങ്ങിയിട്ട്!".
വിഷ സര്‍പ്പത്തെപ്പോലെ ചീറ്റിക്കൊണ്ടവള്‍ തിരിച്ചുപോയി.
പി റ്റേ ദിവസംഞ്ഞെട്ടിക്കുന്ന ആവാര്‍ത്തകെട്ടാണു ഞങ്ങള്‍ നെരം പുലര്‍ന്നത്. ഹംസയെ കാണാനില്ല!
ഇന്നലെരാത്രി വീട്ടിലെത്തിയിട്ടില്ല. ആര്‍ക്കും ഒരു വിവരവുമില്ല.അവന്റെ വീട്ടുകാരെല്ലാംനാലുപാടും അന്വേഷിച്ചു. ആര്‍ക്കും യാതൊരുവിവരവുമില്ല
ഇന്നോനാളെയൊ തിരിച്ചെത്തുമെന്നുകരുതിയ ഞങ്ങള്‍ക്ക് നാലഞ്ച് ദിവസമായിട്ടും യാതൊരുവിവരവുമില്ലാതായപ്പോള്‍ പലപലസംശയങ്ങളും മുളപൊട്ടാന്‍ തുടങ്ങി.
അവന്റെ കൂട്ടുകാരായ ഞങ്ങളുടെ ചര്‍ച്ചക്കിടയില്‍ 'മന്താരം' എന്നടൈറ്റ് പേരില്‍ ഞങ്ങള്‍ വിളിക്കുന്ന മുജീബാണു ആദ്യമായി ആ സംശയം വെളിപ്പെടുത്തിയത്.
"ആപെണ്ണിന്റെ തന്ത അവനെ കൊന്ന് എതോകയത്തില്‍ താഴ്ത്തിയിരിക്കും. അല്ലെങ്കില്‍ എവിടെയെങ്കിലും കുഴിച്ചിട്ടിരിക്കും. അല്ലെങ്കില്‍ അവന്റെ എന്തെങ്കിലും വിവരമില്ലാതിരിക്കുമൊ?.
അങ്ങിനെ പലരെയും കുഴിച്ചിട്ടതും കുഴിച്ചിട്ടമൃതദേഹം പിന്നീട് അപ്രത്യക്ഷമായതുമായ പലകഥകളും ഞങ്ങളുടെ അയല്‍ നാടുകളില്‍നടന്നതിനാല്‍ ഇത് ഒരു സംശയം മാത്രമല്ല യാഥാര്‍ത്ഥ്യമാണു എന്നു ഞങ്ങല്‍ക്കും തോന്നി.
മാത്രമല്ല കൂട്ടത്തിലൊരാളായ ഇസ് മാ ഈല്‍ അദ്ധേഹത്തെ സംഭവ ദിവസം അര്‍ദ്ധ രാത്രിക്ക് ശേഷം വളരെ ക്ഷീണിതനായി എവിടെനിന്നൊ വരുന്നത് കണ്ടതായും അറിയിച്ചതോടെ സംശയം ഞങ്ങള്‍ക്ക് ഉറപ്പാവുകയും ചെയ്തു.
എന്നാലും ഒരു കത്തയച്ചതിനു ഒരാളെ കൊല്ലുക! ഈക്രൂരത ചെയ്തവനെവെറുതെവിടാമോ? എല്ലാവരിലും പ്രതിഷേധം അണപൊട്ടി. അവന്റെ വീട്ടുകാരെ കൊണ്ട് കേസ് കൊടുപ്പിക്കണം! കുറ്റവാളി ഉടനെ പിടിക്കപ്പെടണം.
എന്ത് തെറ്റാണ്ഹംസ ചെയ്തത്?. ഏതൊരാള്‍ക്കും തോന്നും പോലെ അവനും ഒരുപെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരിക്കാം കത്തും അയച്ചിരിക്കാം. അതിനപ്പുറമൊരുതെറ്റും അവന്‍ ചെയ്തില്ലല്ലോ. എന്തായാലും ആക്രൂരനെ വെറുതെ വിട്ടുകൂടാ. സത്യം തെളിയും വരെ നമുക്കുസമരംചെയ്യണം.എല്ലാവരും ഒരുമിച്ചാണത് തീരുമാനിച്ചത്.
അണപൊട്ടുന്ന രോഷവുമായി ഉമ്മര്‍ അന്ന് ഉറങ്ങാന്‍ കിടന്നത് കൊണ്ടായിരിക്കണം രാവിലെ പത്ത് മണിക്കാണ് ഉറക്കമുണര്‍ന്നത്. അപ്പൊഴാണ്അവന്റെ ചിന്തകള്‍ മറ്റൊരു ദിശയിലെക്കുനീങ്ങിയത്
പൊലീസ് അന്വേഷണം നടത്തിയാല്‍ ആകത്ത് കണ്ടെടുക്കും കത്തിന്റെ യഥാര്‍ത്ഥ ശില്‍പി ഞാനാണെന്നസത്യം പുറത്ത് വരും അവന്‍ ആവശ്യപ്പെട്ടിട്ടാണെങ്കിലും താനെഴുതിയ കത്താണല്ലൊ ഈദാരുണസംഭവത്തിനുകാരണം. അത് കൊണ്ട് തന്നെയായിരിക്കും പൊലീസ് ആദ്യം പിടിക്കുന്നത് അത് ആലോചിക്കും തോറും ഉമ്മറിനുവിറക്കാന്‍ തുടങ്ങി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ പുതപ്പിട്ടു മൂടിയിട്ടും വിറക്കുന്നു.
ഉടനെ ഉമ്മയുടെ ഡിജിറ്റല്‍ശബ്ദം പുറത്ത് നിന്നും മുറിയിലേക്ക് കയറിവന്നു.
"നേരം പത്ത് മണിയായിട്ടും ഒരുമുത്തന്‍ മന്‍സന്‍ കെടന്ന് ഒറങ്ങണുകണ്ടീലെ? എനീറ്റ് പോയി പല്ലുതേച്ച് വല്ലതും തിന്നെടാ"
"ന്‍ ക്ക് വയ്യ പനിക്കുന്നു" ഉമ്മര്‍ വിറച്ചുകൊണ്ട് പറഞ്ഞു.
ഉമ്മതൊട്ടു നൊക്കി. നന്നായിപനിക്കുന്നു. "സരിയാണല്ലൊ"എന്നും പറഞ്ഞുകൊണ്ട് ഉമ്മ ജ്യേഷ്ടന്‍ അബൂബക്കറിനെ നീട്ടിവിളിച്ചു. അബൂബക്കര്‍ അല്‍പ്പം മന്ത്രവും ചികിത്സയുമെല്ലാം വശമുള്ള ആളാണ്.
"അബോക്കറെ ജ്ജ് ലേസം ബെള്ളം മന്ത്രിച്ചാ ഇബനുനല്ലസുഖം ല്ലാ".
"ഉമ്മ ഒന്നു മിണ്ടാതിരി ഒരു മന്ത്രം!"ഉമ്മര്‍ പിറുപിറുത്തു.
അബൂബക്കര്‍ മന്ത്രിച്ചവെള്ളവുമായി ഉമ്മ ഉടനെ എത്തി. നിര്‍ബന്ധിച്ച് അത് കുടിപ്പിച്ചു.
ഉടനെ പുറത്തൊരുസൈക്കിളിന്റെ ശബ്ദം കേട്ടു പോസ്റ്റ് മാനാണ്. അബൂബക്കര്‍പുറത്തേക്കിറങ്ങി
ഉമ്മറിനൊരു കത്തുണ്ട് എന്നും പറഞ്ഞ് കത്തുമ്മറിനുനല്‍കി
ഉമ്മര്‍ കത്ത് പൊട്ടിച്ചുവായിച്ചു. പ്രിയപ്പെട്ട ഉമ്മറിന്.
ഞാനാണ് ഹംസ . ആകത്ത് വലിയ പ്രശ്നമായ വിവരം നീ അറിഞ്ഞിരിക്കും അത് കൊണ്ട് അവളുടെ തന്ത യുടെ കയ്ചൂടറിയുന്നതിനുമുന്‍പ് ഞാന്‍ ബാംഗ്ലൂരിലെക്ക് പോന്നു. ഇവിദെ ഒരു ഹോട്ടലില്‍ജോലികിട്ടി.മോശമില്ല.എതായാലും അടുത്തൊന്നും ഞാന്‍ നാട്ടിലേക്കില്ല.പ്രശ്നം വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം.
കത്ത് വായിച്ചു തീര്‍ന്നതോടെ ഉമ്മര്‍ ഒന്നാഞ്ഞ് നിശ്വസിച്ചു.
ഹംസക്ക് എഴുതാനറിയില്ല ആരെക്കൊണ്ടോ എഴുതിച്ചതാണ്.
ഹൊ! ഇതിനായിരുന്നോ ഞാന്‍ വിറച്ചുപനിച്ചത്?
ഉമ്മ അടുത്ത് വന്ന് നെറ്റിയില്‍ തൊട്ടുനൊക്കി നല്ലതണുപ്പ്.
ഹാ! പനിപോയല്ലൊ!.എഡാ അനക്കൊന്നും ബിസ്വാസംണ്ടാവൂലാ പ്പം കണ്ടോജ്ജ് മന്ത്രത്തിന്റെ ഫലം?.
ഞങ്ങള്‍കൂട്ടുകാര്‍ക്കെല്ലാം അവനൊരുചര്‍ച്ചാവിഷയവുമായിരുന്നു. എന്നാല്‍ ആരെങ്കിലും കളിയാക്കുന്നതോ പരിഹസിക്കുന്നതോ ഒന്നും അവനൊരുപ്രശ്നമായികരുതാറേ ഇല്ല. ഉദ്ധേശിക്കുന്നകാര്യങ്ങള്‍ പരിണതഫലങ്ങളൊന്നും ആലോചിക്കാതെ എടുത്തുചാടിനടപ്പിലാക്കലവന്റെ ഒരുശീലമായിരുന്നു.
ഞങ്ങളുടെകൂട്ടത്തിലെസാഹിത്യകാരനും കലാകാരനുമായ ഉമ്മറിനൊട് അന്നൊരിക്കല്‍ അവനൊരുകാര്യം ആവശ്യപ്പെട്ടു. സംഗതിമറ്റൊന്നുമല്ല അവന്റെ അയല്‍ വാസിനിയും കോളേജ് വിദ്ധ്യാര്‍ത്ഥിനിയുമായ ഒരു സര്‍പ്പസുന്ദരിക്ക് പ്രേമലെഖനമെഴുതിക്കൊടുക്കലായിരുന്നുകാര്യം.
ഉമ്മര്‍ ആകാര്യം വളരെഭംഗിയായിനിര്‍വഹിക്കുകയും ചെയ്തു. കോളേജ് കുമാരിക്കായതിനാല്‍ വളരെ സാഹിത്യപൂര്‍ണ്ണമായിരുന്നുരചന. എന്തായാലും ആകത്ത് അവള്‍ക്കുകയ്മാറാന്‍ ഹംസ ഒരുപാട് ശ്രമിച്ചു. പക്ഷെ അവളുടെ അടുത്തെത്തിയാലവന്റെമുട്ടുകാലുകള്‍ബെല്ലടിക്കുന്നു. അവസാനമവന്‍ രണ്ടുംകല്‍പ്പിച്ച് കത്ത് പോസ്റ്റ് ചെയ്തു.
അയച്ചതിന്റെ മൂന്നാംദിവസം സര്‍പ്പസുന്ദരി എന്ന എന്റെവര്‍ണ്ണന യാഥാര്‍ത്ഥ്യമാക്കുംവിധം തീപ്പൊരിപറക്കുന്നകണ്ണുകളൊടെ ഇടിവാള്‍ പോലെ അവള്‍ ഹംസയുടെ വീട്ടിലേക്ക് കുതിച്ചുവന്നു.
ഒറ്റമുണ്ടുംതോളിലൊരു തോര്‍ത്തുമിട്ട് തികഞ്ഞ ഒരുകര്‍ഷകന്റെ വേഷത്തില്‍നില്‍ക്കുകയായിരുന്ന ഹംസ ആകാഴ്ചകണ്ടു ഞെട്ടി. തന്റെമുന്നിലെ ചെടിച്ചട്ടിയിലെ ഒരു റോസാപൂവ് പറിച്ചവള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ച അവനുപക്ഷെ അവളുടെഭാവംകണ്ടപ്പോള്‍ തളര്‍വാദം പിടിച്ചപോലെയായി.
"എടാ ഹംസെ ജ്ജ്'ന്‍'ക്ക് കത്തയച്ചോ? അനക്ക് ഞാന്‍ശരിയാക്കിത്തരാം ന്റെബാപ്പങ്ങട്ട് വരട്ടെ കൊറെദിവസായി അനക്ക് സൂക്കെട് തുടങ്ങിയിട്ട്!".
വിഷ സര്‍പ്പത്തെപ്പോലെ ചീറ്റിക്കൊണ്ടവള്‍ തിരിച്ചുപോയി.
പി റ്റേ ദിവസംഞ്ഞെട്ടിക്കുന്ന ആവാര്‍ത്തകെട്ടാണു ഞങ്ങള്‍ നെരം പുലര്‍ന്നത്. ഹംസയെ കാണാനില്ല!
ഇന്നലെരാത്രി വീട്ടിലെത്തിയിട്ടില്ല. ആര്‍ക്കും ഒരു വിവരവുമില്ല.അവന്റെ വീട്ടുകാരെല്ലാംനാലുപാടും അന്വേഷിച്ചു. ആര്‍ക്കും യാതൊരുവിവരവുമില്ല
ഇന്നോനാളെയൊ തിരിച്ചെത്തുമെന്നുകരുതിയ ഞങ്ങള്‍ക്ക് നാലഞ്ച് ദിവസമായിട്ടും യാതൊരുവിവരവുമില്ലാതായപ്പോള്‍ പലപലസംശയങ്ങളും മുളപൊട്ടാന്‍ തുടങ്ങി.
അവന്റെ കൂട്ടുകാരായ ഞങ്ങളുടെ ചര്‍ച്ചക്കിടയില്‍ 'മന്താരം' എന്നടൈറ്റ് പേരില്‍ ഞങ്ങള്‍ വിളിക്കുന്ന മുജീബാണു ആദ്യമായി ആ സംശയം വെളിപ്പെടുത്തിയത്.
"ആപെണ്ണിന്റെ തന്ത അവനെ കൊന്ന് എതോകയത്തില്‍ താഴ്ത്തിയിരിക്കും. അല്ലെങ്കില്‍ എവിടെയെങ്കിലും കുഴിച്ചിട്ടിരിക്കും. അല്ലെങ്കില്‍ അവന്റെ എന്തെങ്കിലും വിവരമില്ലാതിരിക്കുമൊ?.
അങ്ങിനെ പലരെയും കുഴിച്ചിട്ടതും കുഴിച്ചിട്ടമൃതദേഹം പിന്നീട് അപ്രത്യക്ഷമായതുമായ പലകഥകളും ഞങ്ങളുടെ അയല്‍ നാടുകളില്‍നടന്നതിനാല്‍ ഇത് ഒരു സംശയം മാത്രമല്ല യാഥാര്‍ത്ഥ്യമാണു എന്നു ഞങ്ങല്‍ക്കും തോന്നി.
മാത്രമല്ല കൂട്ടത്തിലൊരാളായ ഇസ് മാ ഈല്‍ അദ്ധേഹത്തെ സംഭവ ദിവസം അര്‍ദ്ധ രാത്രിക്ക് ശേഷം വളരെ ക്ഷീണിതനായി എവിടെനിന്നൊ വരുന്നത് കണ്ടതായും അറിയിച്ചതോടെ സംശയം ഞങ്ങള്‍ക്ക് ഉറപ്പാവുകയും ചെയ്തു.
എന്നാലും ഒരു കത്തയച്ചതിനു ഒരാളെ കൊല്ലുക! ഈക്രൂരത ചെയ്തവനെവെറുതെവിടാമോ? എല്ലാവരിലും പ്രതിഷേധം അണപൊട്ടി. അവന്റെ വീട്ടുകാരെ കൊണ്ട് കേസ് കൊടുപ്പിക്കണം! കുറ്റവാളി ഉടനെ പിടിക്കപ്പെടണം.
എന്ത് തെറ്റാണ്ഹംസ ചെയ്തത്?. ഏതൊരാള്‍ക്കും തോന്നും പോലെ അവനും ഒരുപെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരിക്കാം കത്തും അയച്ചിരിക്കാം. അതിനപ്പുറമൊരുതെറ്റും അവന്‍ ചെയ്തില്ലല്ലോ. എന്തായാലും ആക്രൂരനെ വെറുതെ വിട്ടുകൂടാ. സത്യം തെളിയും വരെ നമുക്കുസമരംചെയ്യണം.എല്ലാവരും ഒരുമിച്ചാണത് തീരുമാനിച്ചത്.
അണപൊട്ടുന്ന രോഷവുമായി ഉമ്മര്‍ അന്ന് ഉറങ്ങാന്‍ കിടന്നത് കൊണ്ടായിരിക്കണം രാവിലെ പത്ത് മണിക്കാണ് ഉറക്കമുണര്‍ന്നത്. അപ്പൊഴാണ്അവന്റെ ചിന്തകള്‍ മറ്റൊരു ദിശയിലെക്കുനീങ്ങിയത്
പൊലീസ് അന്വേഷണം നടത്തിയാല്‍ ആകത്ത് കണ്ടെടുക്കും കത്തിന്റെ യഥാര്‍ത്ഥ ശില്‍പി ഞാനാണെന്നസത്യം പുറത്ത് വരും അവന്‍ ആവശ്യപ്പെട്ടിട്ടാണെങ്കിലും താനെഴുതിയ കത്താണല്ലൊ ഈദാരുണസംഭവത്തിനുകാരണം. അത് കൊണ്ട് തന്നെയായിരിക്കും പൊലീസ് ആദ്യം പിടിക്കുന്നത് അത് ആലോചിക്കും തോറും ഉമ്മറിനുവിറക്കാന്‍ തുടങ്ങി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ പുതപ്പിട്ടു മൂടിയിട്ടും വിറക്കുന്നു.
ഉടനെ ഉമ്മയുടെ ഡിജിറ്റല്‍ശബ്ദം പുറത്ത് നിന്നും മുറിയിലേക്ക് കയറിവന്നു.
"നേരം പത്ത് മണിയായിട്ടും ഒരുമുത്തന്‍ മന്‍സന്‍ കെടന്ന് ഒറങ്ങണുകണ്ടീലെ? എനീറ്റ് പോയി പല്ലുതേച്ച് വല്ലതും തിന്നെടാ"
"ന്‍ ക്ക് വയ്യ പനിക്കുന്നു" ഉമ്മര്‍ വിറച്ചുകൊണ്ട് പറഞ്ഞു.
ഉമ്മതൊട്ടു നൊക്കി. നന്നായിപനിക്കുന്നു. "സരിയാണല്ലൊ"എന്നും പറഞ്ഞുകൊണ്ട് ഉമ്മ ജ്യേഷ്ടന്‍ അബൂബക്കറിനെ നീട്ടിവിളിച്ചു. അബൂബക്കര്‍ അല്‍പ്പം മന്ത്രവും ചികിത്സയുമെല്ലാം വശമുള്ള ആളാണ്.
"അബോക്കറെ ജ്ജ് ലേസം ബെള്ളം മന്ത്രിച്ചാ ഇബനുനല്ലസുഖം ല്ലാ".
"ഉമ്മ ഒന്നു മിണ്ടാതിരി ഒരു മന്ത്രം!"ഉമ്മര്‍ പിറുപിറുത്തു.
അബൂബക്കര്‍ മന്ത്രിച്ചവെള്ളവുമായി ഉമ്മ ഉടനെ എത്തി. നിര്‍ബന്ധിച്ച് അത് കുടിപ്പിച്ചു.
ഉടനെ പുറത്തൊരുസൈക്കിളിന്റെ ശബ്ദം കേട്ടു പോസ്റ്റ് മാനാണ്. അബൂബക്കര്‍പുറത്തേക്കിറങ്ങി
ഉമ്മറിനൊരു കത്തുണ്ട് എന്നും പറഞ്ഞ് കത്തുമ്മറിനുനല്‍കി
ഉമ്മര്‍ കത്ത് പൊട്ടിച്ചുവായിച്ചു. പ്രിയപ്പെട്ട ഉമ്മറിന്.
ഞാനാണ് ഹംസ . ആകത്ത് വലിയ പ്രശ്നമായ വിവരം നീ അറിഞ്ഞിരിക്കും അത് കൊണ്ട് അവളുടെ തന്ത യുടെ കയ്ചൂടറിയുന്നതിനുമുന്‍പ് ഞാന്‍ ബാംഗ്ലൂരിലെക്ക് പോന്നു. ഇവിദെ ഒരു ഹോട്ടലില്‍ജോലികിട്ടി.മോശമില്ല.എതായാലും അടുത്തൊന്നും ഞാന്‍ നാട്ടിലേക്കില്ല.പ്രശ്നം വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം.
കത്ത് വായിച്ചു തീര്‍ന്നതോടെ ഉമ്മര്‍ ഒന്നാഞ്ഞ് നിശ്വസിച്ചു.
ഹംസക്ക് എഴുതാനറിയില്ല ആരെക്കൊണ്ടോ എഴുതിച്ചതാണ്.
ഹൊ! ഇതിനായിരുന്നോ ഞാന്‍ വിറച്ചുപനിച്ചത്?
ഉമ്മ അടുത്ത് വന്ന് നെറ്റിയില്‍ തൊട്ടുനൊക്കി നല്ലതണുപ്പ്.
ഹാ! പനിപോയല്ലൊ!.എഡാ അനക്കൊന്നും ബിസ്വാസംണ്ടാവൂലാ പ്പം കണ്ടോജ്ജ് മന്ത്രത്തിന്റെ ഫലം?.
Subscribe to Posts [Atom]